Friday, September 24, 2021

വാത്മീകിയെ കാലാനുസൃതമായി വായിക്കണം, മാര്‍ക്‌സിനേയും

മതങ്ങളെ പറ്റിയുള്ള നിരീക്ഷണത്തിലെ ഓപിയം എന്ന മാർക്സിന്റെ രൂപകത്തെ മയക്കുമരുന്നായി വ്യഖ്യാനിച്ചതു ശരിയോ എന്നു പരിശോധിക്കേണ്ട ഒരു പുനർവായന ആവശ്യമാണെന്നു തോന്നുന്നുമാർക്സിസത്തിൽ നിന്നും മഹാഭൂരിപക്ഷത്തെയും അകറ്റിയത്, അവർ വിശ്വാസത്തിനെതിരെയാണെന്ന ബോധമായിരുന്നു. അടിത്തറ ഭൌതികവാദമാണെന്ന തിരിച്ചറിവ്. മാർക്സിന്റെ സുപ്രധാനമായ ഒരു വാചകമായി പലയിടത്തും പ്രത്യക്ഷപ്പെട്ടത് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന നിരീക്ഷണമായിരുന്നു.

മാർക്സ് പറഞ്ഞതു കൃത്യമായാണ്, സൂക്തം പോലെ സൂക്ഷ്മം - "Religious suffering is, at one and the same time, the expression of real suffering and a protest against real suffering. Religion is the sigh of the oppressed creature, the heart of a heartless world, and the soul of soul less conditions. It is the opium of the people"

മതപരമായ സഹനങ്ങൾ യഥാർത്ഥ സഹനങ്ങളുടെ  പ്രകാശനമാണ്അതേ സമയം യഥാർത്ഥ സഹനങ്ങൾക്കെതിരായ പ്രതിഷേധവുമാണ്. മതം അടിച്ചമർത്തപ്പെടുന്നവരുടെ നെടുവീർപ്പാണ്, ഹൃദയമില്ലാത്ത ലോകത്തിന്റെ  ഹൃദയമാണ്, ആത്മാവില്ലാത്ത അവസ്ഥയിൽ ആത്മാവുമാണ്, അതു ജനതയുടെ വേദനാസംഹാരിയാണ്എവിടെയും മാർക്സ് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നു പറഞ്ഞിട്ടില്ല.

ചൈനയിലെ റെൻമിൻ യൂണിവേഴ്സിറ്റിയിലെ ഫിലോസഫിയിൽ ഡിസ്റ്റിംഗ്വിഷ്ഡ് ഓവർസീസ് പ്രൊഫസറാണ് റോളണ്ട് ബോയർ. അദ്ദേഹത്തിന്റെ ഗവേഷണം മാർക്സിസവും മതവും തമ്മിലുള്ള സങ്കീർണ്ണമായ വിഭജനങ്ങളെക്കുറിച്ചാണ്. അദ്ദേഹത്തിന്റെ ഒരു ലേഖനത്തിൽ  നിന്നും വായിക്കാം - 24 വയസ്സുള്ളപ്പോഴാണ്  മാർക്സ്  ജെന്നിയെ വിവാഹം ചെയ്യുന്നത്, ആ കാലഘട്ടത്തിലാണ്  ഹെഗലിന്റെ ഫിലോസഫി ഓഫ് ലോയുടെ  വിമർശനാത്മക പഠനത്തിന്റെ ഭാഗമായി എഴുതിയ കുറിപ്പിൽ ഓപിയം ഒരു  രൂപകമായി  പ്രത്യക്ഷപ്പെടുന്നത്. ഓർക്കണം, രൂപകമായാണ്. നമ്മൾ രൂപകത്തെ, ആലങ്കാരികമായി പറഞ്ഞതിനെ ഒരലങ്കാരമായി കൊണ്ടു നടക്കുകയാണെന്നു തോന്നുന്നു.  
8 ആഗസ്റ്റ് 2021നു സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ വായിക്കാം - വാത്മീകിയെ കാലാനുസൃതമായി വായിക്കണം, മാര്‍ക്‌സിനേയും