Showing posts with label കലാകൌമുദി. Show all posts
Showing posts with label കലാകൌമുദി. Show all posts

Wednesday, September 16, 2020

ആൻഡ്രോയ്ഡ് ബാല്യം സൌഹൃദം പ്രണയം

മാനുഷികമായ വികാരങ്ങളുടെ പ്രതിഫലനങ്ങളത്രയും നമ്മുടെ സംഭാഷണങ്ങളിലും അതു   പകർന്ന ബന്ധങ്ങളിലെ ഊഷ്മളതയിലുമായിരുന്നു. കമ്മ്യൂണിക്കേഷൻ റവല്യൂഷന്റെ കൊടിയടയാളമായ  ഒരു  ചിന്നഫോണും  മടിഗണിനിയും എങ്ങനെയാണ് മനുഷ്യബന്ധങ്ങളിലെ ഊഷ്മളതയെ അപഹരിച്ചു കളയുന്നത് എന്നും അതെങ്ങിനെ വീണ്ടെടുക്കാമെന്നുമുള്ള അന്വേഷണമാണ് ഷെറി ടർക്ക്ളിന്റെ റീ ക്ലെയിമിങ്ങ് കോൺവെർസേഷൻ. സാങ്കേതികവിദ്യയുമായുള്ള ബന്ധത്തിന്റെ മനശ്ശാസ്ത്രത്തെ ആഴത്തിലറിയുന്ന ഷെറി ടർക്ക്ൾ പ്രസിദ്ധമായ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം..ടി)യിലെ ആബി റോക്ക്ഫെല്ലർ മോസ് സോഷ്യൽ സ്റ്റഡീസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രൊഫസറാണ്, രചയിതാവും. ഓരോ നിമിഷവും നമ്മെ ജീവിപ്പിക്കുന്ന പ്രാണവായുവിന്റെയും  ജീവജലത്തിന്റെയും വിലയറിയാത്തവരാണ് നമ്മൾ. ബന്ധങ്ങളുടെ പ്രാണനാണ് മുഖാമുഖ സംഭാഷണങ്ങൾ, എങ്കിലും അതിന്റെയും മൂല്യം നമ്മളറിയാതെ പോവുകയാണ്.  ആകർഷകമായ, അയത്നലളിതവും സുന്ദരവുമായ ശൈലിയിൽ സംഭാഷണത്തിന്റെ ശക്തിയെ, നിലവിലെ ശക്തിക്ഷയത്തെ, അത് കാരണമാവുന്ന ബന്ധങ്ങളിലെ താളപ്പിഴകളെ  ഒക്കെയും അപഗ്രഥിച്ചുകൊണ്ട് നഷ്ടസംഭാഷണങ്ങളെ വീണ്ടെടുക്കുവാനുള്ള വഴികളിലൂടെ  ഷെറി ടർക്ക്ൾ സഞ്ചരിക്കുകയാണ്നമുക്ക് ഒപ്പം കൂടാം.

കാലം 1971. യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിൽ ടെർക്ക്ളിന്റെ പ്രൊഫെസർ വിഖ്യാതനായ ബ്രൂണോ ബെറ്റൽഹേം ഒരു ചോദ്യമെറിയുന്നു. ഒരമ്മ കുഞ്ഞിനെ മുലയൂട്ടുവാനുള്ള ഏറ്റവും പ്രധാന കാരണം എന്താണ്ലഭിച്ച എല്ലാ ഉത്തരങ്ങളെയും അദ്ദേഹം തിരസ്കരിച്ചു. ഇറ്റ് ഫീൽസ് ഗുഡ് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. അതു പകരുന്ന സുഖം. അമ്മ കുഞ്ഞിനു മുല നല്കുമ്പോൾ  അത് അമ്മയ്ക്ക് ആനന്ദദായകമായ നിമിഷങ്ങളാണ്, സംതൃപ്തിയുടെയും. കുഞ്ഞിന് അമ്മയെ തൃപ്തിപ്പെടുത്തുന്നതിന്റെ ശാരീരിക സംവേദനമുണ്ട്. മറ്റെല്ലാ ബന്ധങ്ങളുടെയും വാർപ്പുമാതൃക അതാണെന്ന് അദ്ദേഹംവിജയകരമായ ബന്ധങ്ങളിലത്രയും സ്വയം ആനന്ദവും സംതൃപ്തിയും പകരുന്ന എന്തിലൂടെയെ ഒരാൾ അപരനെ സന്തോഷിപ്പിക്കുന്നുണ്ട്ബന്ധങ്ങളുടെ ശ്വാസകോശമാണ് സംഭാഷണങ്ങൾ.  2020 ജൂലൈ 19-26ന് കലാകൌമുദിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൻ്റെ പൂർണരൂപം ഇവിടെ - ആൻഡ്രോയ്ഡ്  ബാല്യം സൌഹൃദം പ്രണയം

Wednesday, May 13, 2020

ഗാർഹിക രതിയും കാണാച്ചരടുകളും

ദാമ്പത്യം എന്നതു തൃഷ്ണകളിൽ നിന്നും ഉടലെടുക്കുന്ന, ഉടലുകളെ ചേർത്തുനിർത്തുന്ന ഒരു സമർപ്പിത രതിഭാവവും ലയവുമാണ്.  ഭാവി അനിശ്ചിതത്വങ്ങൾക്കു ആനുപാതികമായി ഏറിയും കുറഞ്ഞുമിരിക്കുന്നതാണ് തൃഷ്ണയുടെ തീവ്രത. ഒന്നിനുമൊരു നിശ്ചയവുമില്ലാത്ത, അനിശ്ചിതത്വവും അസ്ഥിരതയുമാണ് പ്രകൃതിയുടെ ശാശ്വത ഭാവം എന്നു നിരീക്ഷിച്ചിരുന്നു നമ്മുടെ തത്വചിന്തകർ. പ്രകൃതിയുടെ ഒരു സൂക്ഷ്മാംശമായി മനുഷ്യനെയും കണ്ടവർ ചഞ്ചലമായ പ്രകൃതിയിൽ അചഞ്ചലമായ ബന്ധത്തിനായുള്ള ശ്രമങ്ങളെ ചില്ലറ അഹങ്കാരമായാണു വീക്ഷിച്ചത്. ദൈവത്തെ ചിരിപ്പിക്കുവാൻ നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഭാവിപരിപാടികൾ മൂപ്പരോടു പറഞ്ഞാൽ മതിയെന്ന പഴമൊഴിയുടെ ഉത്ഭവം അവിടെയാവണം. എന്തിലുമേറെയായി സ്വന്തം കഴിവിൽ വിശ്വാസമുള്ള മനുഷ്യൻ സ്വന്തം പദ്ധതികളുമായി മുന്നോട്ടു തന്നെ പോയി.