ദാമ്പത്യം എന്നതു തൃഷ്ണകളിൽ നിന്നും ഉടലെടുക്കുന്ന, ഉടലുകളെ ചേർത്തുനിർത്തുന്ന ഒരു സമർപ്പിത രതിഭാവവും ലയവുമാണ്. ഭാവി അനിശ്ചിതത്വങ്ങൾക്കു ആനുപാതികമായി ഏറിയും കുറഞ്ഞുമിരിക്കുന്നതാണ് തൃഷ്ണയുടെ തീവ്രത. ഒന്നിനുമൊരു നിശ്ചയവുമില്ലാത്ത, അനിശ്ചിതത്വവും അസ്ഥിരതയുമാണ് പ്രകൃതിയുടെ ശാശ്വത ഭാവം എന്നു നിരീക്ഷിച്ചിരുന്നു നമ്മുടെ തത്വചിന്തകർ. പ്രകൃതിയുടെ ഒരു സൂക്ഷ്മാംശമായി മനുഷ്യനെയും കണ്ടവർ ചഞ്ചലമായ പ്രകൃതിയിൽ അചഞ്ചലമായ ബന്ധത്തിനായുള്ള ശ്രമങ്ങളെ ചില്ലറ അഹങ്കാരമായാണു വീക്ഷിച്ചത്. ദൈവത്തെ ചിരിപ്പിക്കുവാൻ നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഭാവിപരിപാടികൾ മൂപ്പരോടു പറഞ്ഞാൽ മതിയെന്ന പഴമൊഴിയുടെ ഉത്ഭവം അവിടെയാവണം. എന്തിലുമേറെയായി സ്വന്തം കഴിവിൽ വിശ്വാസമുള്ള മനുഷ്യൻ സ്വന്തം പദ്ധതികളുമായി മുന്നോട്ടു തന്നെ പോയി.
അതിരുകളില്ലാത്ത ആത്മാവിഷ്കാരത്തിന്നൊരിടം. വായനക്കിടയില്‍, വരികളിൽ, വരികള്‍ക്കിടയിൽ, വരികള്‍ക്കപ്പുറത്തുമായി രൂപപ്പെടുന്ന ചിന്തകള്‍, ബോധ്യങ്ങൾ... പകര്‍പ്പവകാശം © മധു
Showing posts with label വായന. Show all posts
Showing posts with label വായന. Show all posts
Wednesday, May 13, 2020
'മലയാളിയുടെ ജീവിതം മാറിമറിയാന്‍ ഡാം പൊട്ടണ്ട, തമിഴൻ്റെ ഫാം പൂട്ടിയാല്‍ മതി'
കൃഷി
ഒരു സംസ്കാരമാണ്, ആദിമസംസ്കാരത്തിന്റെ
തിരുശേഷിപ്പ്. സ്വാഭാവികമായും
കർഷകർക്കു ചൂഷകരാവുക
സാദ്ധ്യമല്ല, എളുപ്പം ചൂഷിതരാവുകയാണ്. കടമെടുക്കുന്ന കർഷകൻ കയറെടുക്കുന്നതും
കടമെടുക്കുന്ന വ്യവസായി കടൽ കടക്കുന്നതും പലപ്പോഴായി നാം കാണുന്നതാണ്. നീണ്ട അനുഭവങ്ങളെ വാറ്റിയെടുത്ത,
പഴകുന്തോറും വീര്യം കൂടുന്ന, ചിന്തകളെ തൊട്ടുണർത്തുന്ന, പഴമൊഴികൾ ഒരോ സംസ്കാരത്തിന്റെയും സൌന്ദര്യമാണ്. കേരളത്തിലെ കാർഷിക മേഖല
നമുക്കു സമ്മാനിച്ചത് പഴഞ്ചൊല്ലുകളുടെ ഒരു ഖനി തന്നെയാണ്.
ഒരു സംസ്കാരത്തിനു മാത്രം ഭാഷയ്ക്ക് സംഭാവന ചെയ്യാനാവുന്നതാണ്
പഴമൊഴികൾ. വിത്തുഗുണം പത്തുഗുണമെന്ന
കർഷകരുടെ ആർജ്ജിതമായ അറിവിനു ജീനുകളാണ് സ്വഭാവം ഏറെയും നിർണയിക്കുന്നതെന്നു കണ്ടെത്തി ശാസ്ത്രം അടിവരയിടുന്നത് പിന്നീടാണ്. ചില
സ്വഭാവങ്ങൾ മുളയിലേ നുള്ളേണ്ടതാണെന്ന തിരിച്ചറിവും നമുക്കു സമ്മാനിച്ചത് കർഷകരാണ്. പതിരില്ലാത്ത കതിരില്ല, കളയില്ലാത്ത വിളയില്ല എന്ന ചൊല്ലിലുണ്ട് പൊതുസമൂഹത്തിന്റെ പരിച്ഛേദം. മലയാളിയുടെ ആർജ്ജിതമായ അറിവിനു പിന്നിലും മലയാളികളെ നമ്പർ വൺ
ആക്കിയതിനു പിന്നിലും കർഷകരുടെ വിയർപ്പാണ്,
ബോധവും.
രോഗങ്ങൾ ലോകത്തെ ചികിത്സിക്കുമ്പോൾ
മനുഷ്യൻ ചന്ദ്രനിലേക്കു കാലുകുത്തിയത് 1969ലാണെങ്കിൽ, കൊറോണ വൈറസിനെ കണ്ടെത്തിയത് 1960ലാണ്. ചന്ദ്രനിൽ പിന്നെ കാലു കുത്തിയില്ല, കൊറോണയുടെ കാലു കൊത്തിയതുമില്ല. 60 വർഷം മുന്നെ, നമ്മളിൽ പലരും ജനിക്കുന്നതിനു മുന്നേ ശാസ്ത്രജ്ഞർ കണ്ടെത്തിയ കൊറോണയാണ് പല രൂപഭാവങ്ങളിൽ, ഒടുവിൽ കോവിഡ് 19 ആയി, അവതരിച്ചതായി ശാസ്ത്രം കണ്ടെത്തുന്നത്. കണ്ടെത്തലും തിരിച്ചറിവും രണ്ടാണ്. കണ്ടെത്തൽ ബുദ്ധിയുടെ കണക്കിലും തിരിച്ചറിവു വിവേകത്തിന്റെ കണക്കിലും വരവു വെക്കപ്പെടേണ്ടതാണ്. കണ്ടെത്തലുകളുടെ ധാരാളിത്തത്താൽ പരിഹരിക്കാവുന്നതല്ല തിരിച്ചറിവുകളുടെ ഇല്ലായ്മകളും വല്ലായ്മകളും കൊണ്ടുചെന്നെത്തിച്ച ഒരു പ്രതിസന്ധി. അറുപതു വർഷം മുന്നേ മനുഷ്യൻ കണ്ടെത്തിയ ഒരു വൈറസിന് ഇത്രമേൽ വലിയ ഒരാഘാതം മനുഷ്യരാശിക്കുമേൽ പതിപ്പിക്കാനായത് മറ്റെങ്ങിനെയാണ്? ഒന്നുകിൽ സംഭവ്യമായ അപകടങ്ങളെ നമ്മൾ അവഗണിച്ചു അല്ലെങ്കിൽ നമ്മുടെ മുൻഗണനകളെ അനർഹവും അവിഹിതവുമായ സർവ്വതും അപഹരിച്ചു. മനുഷ്യ ശരീരത്തെ മാത്രമല്ല, ബോധമില്ലാത്ത ഭരണസംവിധാനങ്ങളുടെയും, വിശ്വാസപ്രമാണങ്ങളുടെയും, തത്വദീക്ഷയില്ലാത്ത തത്വചിന്തകളുടെയും, അസ്തിത്വത്തെ കൂടിയാണ് കൊറോണ പിടിച്ചുലയ്ക്കുന്നത്.
നാടെന്തുകൊണ്ട് നാലുകാലിൽ
ലഹരി എന്ന
വാക്കു
പ്രണയം
പോലെ
സുന്ദരമാണ്. ചില്ലയുടെ ശീതളഛായയിൽ
ഒരു കവിത, പാനപാത്രം
നിറയെ വീഞ്ഞും പിന്നെയാ വന്യതയിൽ എന്നരികിലിരുന്നു പാടുവാൻ
നീയും
എന്നാണ് ഒമർ ഖയ്യാം
പാടിയത്. കവിതയുടെ, വീഞ്ഞിന്റെ
പ്രണയത്തിന്റെയും
ലഹരിയിൽ
മരുഭൂമി
പോലും
ഏദൻതോട്ടമാവുന്ന
കവിഭാവനയാണത്. വായന
ഒരു
ലഹരി, സംഗീതം
ഒരു
ലഹരി, ഇനി
ജീവിതം
തന്നെ
ലഹരി
എന്നൊക്കെ
പറയുമ്പോൾ
ലഹരി
അത്ര
മോശപ്പെട്ട
സംഗതിയൊന്നുമല്ല. ദേവൻമാർ
സുരൻമാരാണു, അതായതു
സുര
പാനം
ചെയ്യുന്നവർ. ആ
സ്വഭാവം
ഇല്ലാത്തവർ
അസുരൻമാരുമായതാണ്
നമ്മുടെ
ചരിത്രം. സുര
സുരനു
ലഹരിയാണ്. സുരതത്തിലും
ഒരു
സുരയുണ്ട്. ജലത്തിന്റെ
അധിദേവനാണു
വരുണൻ, വെള്ളത്തിൽ
ഉൽക്കൃഷ്ടമായതാവണം
മദ്യം. അല്ലെങ്കിൽ മദ്യമെന്നു
അർത്ഥമാവുന്ന
സുര
എന്ന
പേരു വരുണന്റെ ഭാര്യയ്ക്കു
വീഴുമായിരുന്നില്ല. വൈക്കോലിനെ
ഉണക്കുകയും
വെണ്ണയെ
ഉരുക്കുകയും
ചെയ്യുക
ഒരേ
സൂര്യൻ
തന്നെയാണ്. മദ്യവും
അതുപോലെയാണ്. ഒരേസമയം
കേളനെ
നിഷ്കളങ്കനും
കോമനെ
കൊടുംക്രൂരനുമാക്കാൻ
ശേഷിയുള്ള
സാധനമാണു
മദ്യം. സംഗതി
ഉപയോഗിക്കുന്നവന്റെ
ബോധത്തെ
ആശ്രയിച്ചിരിക്കും. ജാതി-മത-രാഷ്ട്രീയ-ലിംഗ
ഭേദമന്യേ
മനുഷ്യനെ
ഉണർത്തുകയും
മയക്കുകയും
ചെയ്യുന്ന
സാധനമാണു
മദ്യം. മദ്യം എന്ന
വാക്കിന്റെ
അർത്ഥം
മദമിളക്കുന്നത്
എന്നാണ്. അതുകൊണ്ടു
വിദ്യാർപ്പണം
മാത്രമല്ല
മദ്യാർപ്പണവും
പാത്രമറിഞ്ഞുവേണം. വെള്ളമടിച്ചു
സർവ്വസ്വം
പോയി
എന്നു
പറയുന്നവന്റെ
സർവ്വസ്വവും
അടിച്ചുമാറ്റിയവനും
മിക്കവാറും
വെള്ളമടിക്കുന്നവൻ തന്നെയാവാം. പക്ഷേ വ്യത്യാസം
വെള്ളമടിയിലേതാണ്. ഒന്നു ബോധത്തിനു
വളമാണെങ്കിൽ, മറ്റേതു
ബോധത്തിന്റെ
കൂമ്പുചീയലാണു.
ബൗദ്ധികശേഷിയുടെ അളവുകോലുകള്‍ തകരുമ്പോള്‍: സമമാവേണ്ടത് ലിംഗമല്ല, ബോധമാണ്
പെൺ മസ്തിഷ്കം ആണിന്റേതിനെ അപേക്ഷിച്ച് തരം താണതാണെന്ന ഒരു ബോധം നൂറ്റാണ്ടുകളായി നമ്മെ ഭരിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി ആണധികാരത്തിലേയ്ക്കുള്ള കുറുക്കുവഴിയായി വികസിപ്പിച്ചെടുത്ത ഒരു മിത്തിനെ ഇടിച്ചു നിരത്തുകയാണ് ദ ജെൻഡേർഡ് ബ്രെയിൻ. എഴുതിയത് ബിർമിങ്ഹാമിലെ ഓസ്റ്റൺ സർവ്വകലാശാലയുടെ കീഴിലെ ഓസ്റ്റൺ ബ്രെയിൻ സെന്ററിൽ കോഗ്നിറ്റീവ് ന്യൂറോ സയൻസ് വിഭാഗം ഗവേഷകയും പ്രൊഫെസറുമായ ജിനാ റിപ്പൺ. ശാസ്ത്രലോകത്തെക്കാളുപരി സാംസ്കാരികലോകം വായിച്ചിരിക്കേണ്ട ഒന്നാണിത്. പെൺബുദ്ധി എന്ന വാക്കുതന്നെ പ്രചാരത്തിലുള്ള നാടാണു നമ്മുടേത്. തലയോടുകളിൽ ധാന്യമണികൾ നിറച്ചു തൂക്കമെടുത്തു താരതമ്യം ചെയ്താണ് ആദിയിൽ പെൺ മസ്തിഷ്കങ്ങളെ എഴുതിത്തള്ളിയ ഓലകൾ രചിക്കപ്പെട്ടത്. മസ്തിഷ്കത്തിന്റെ ഇല്ലാത്ത മേൻമയുടെ പുറത്തായിരുന്നു അധികാരത്തിന്റെ പൊതുമേഖലകളത്രയും ആണിനാക്കി നിജപ്പെടുത്തിയതും പെണ്ണിനെ ആണിന്റെ സ്വകാര്യസ്വത്താക്കി വരവുവെച്ചു അധികാരത്തിന്റെ പരിധിക്കു പുറത്താക്കിയതും. നൂറ്റാണ്ടുകളായി നടന്ന സാമൂഹികമായ ഇടപെടലുകളാണ് ജെൻഡർ ബ്ലണ്ടറിനെ കുറച്ചൊക്കെയും തകർത്തു മുന്നേറാൻ സമൂഹത്തെ പ്രാപ്തമാക്കിയത്. പ്രൊഫ. ജിനാ റിപ്പൺ ശാസ്ത്രീയമായിത്തന്നെ കത്തിവെയ്ക്കുന്നത് ആ ജെൻഡർ ബ്ലണ്ടറിന്റെ കടയ്ക്കലാണ്.
ജീവചരിത്രങ്ങൾ ഒളിഞ്ഞുനോക്കുമ്പോൾ
ഈ ലോകത്തു ജീവിച്ച ഏറ്റവും സത്യസന്ധനായ മനുഷ്യന്‍ മഹാത്മാ ഗാന്ധിയാവണം. ലോകത്ത് എൺപതോളം രാജ്യങ്ങള്‍ അദ്ദേഹത്തിൻ്റെ
പേരില്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമായി ഇരുപതിലേറെ സിനിമകളില്‍ ഗാന്ധി കഥാപാത്രമായിട്ടുണ്ട്, രണ്ടു ഡോക്യുമെൻ്ററികളും രണ്ടു സിനിമകളും ആ ജീവിതത്തെ പറ്റിയുണ്ട്. ലോകരാഷ്ട്രങ്ങള്‍ ശില്പങ്ങളിലൂടെ, സ്ഥലനാമങ്ങളിലൂടെ, മറ്റു കലാസൃഷ്ടികളിലൂടെ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. വ്യക്തി ലോകം കീഴടക്കുമ്പോഴാണ് ആ നാമം വിശേഷണമായി മാറുത്. അമേരിക്കന്‍ ഗാന്ധി, ആഫ്രിക്കന്‍ ഗാന്ധി, ശ്രീലങ്കന്‍ ഗാന്ധി, അതിര്‍ത്തി ഗാന്ധി, ആധുനിക ഗാന്ധി, കേരളഗാന്ധി, മയ്യഴിഗാന്ധിയുമൊക്കെയായി ഗാന്ധി ഒരു നക്ഷത്രസമൂഹമായി ലോകത്തു ജീവിച്ചികൊണ്ടിരിക്കുന്നു.
Subscribe to:
Posts (Atom)